സ്പോണ്‍സേഡ്
കവി
ചക്കി
ചുട്ടെടുത്ത
കരിഞ്ഞ
ദോശ നോക്കി
മുന്‍ഷി
രാമക്കുറുപ്പ് ചോദിച്ചു
'നിനക്കീ
പണി നിറുത്തി
വല്ല
കവിതയും എഴുതിക്കൂടേ?'
പറം
പണിക്കു നിന്ന
ചങ്കരന്
വിളിച്ചു ചോദിച്ചു
'മാഷേ
കവയിത്രി ചക്കിയെ
സ്പോണ്സര്
ചെയ്യാനാരുണ്ട്?'
കുരിശും
കുറിയും തട്ടവും
പച്ചയും
മഞ്ഞയും കാവിയും
ഇടതും
വലതും നടുവും
കവയിത്രിയെ
കാത്തു നിന്നു.
കയ്യില്‍
ചൂരലു പോലുമില്ലാതെ
പുതിയ
മുന്‍ഷി തല കുനിച്ചു.